കോഴിക്കോട് : (kozhikode.truevisionnews.com) ഇല്ലത്തെ പാലകുറമ്പ ദേവിയുടെയും മാങ്കാവ് തൃശാല ഭഗവതിയുടെയും അനുഗ്രഹം - നിയുക്ത മാളികപ്പുറം മേൽശാന്തിയായി നറുക്കെടുപ്പിൽ തിരഞ്ഞെടുക്കപ്പെട്ടാതായി വിവരം ലഭിച്ച ശേഷം ഒളവണ്ണ സ്വദേശി ടി വാസുദേവൻ നമ്പൂതിരിയുടെ ആദ്യ പ്രതികരണം ഇങ്ങനെയായിരുന്നു.
"ഇന്നത്തെ പൂജ കഴിഞ്ഞതേ ഉണ്ടായിരുന്നുള്ളൂ , 17 ദിവസമായി തൃശാല ഭഗവതിയെ സേവിക്കുന്നു.
ഇവിടെ ഉണ്ടായിരുന്ന മേൽശാന്തി, ഗുരുവായൂരിലേക്ക് പോയി. പകരം വന്നതാണ്. 12 വർഷമായി ശബരി മലയിൽ അപേക്ഷ നൽകുന്നു.
ഇപ്പോ ദാ ഫോൺ നിർത്താതെ വിളി തുടരുന്നു. ഭഗവതിമാരുടെ അനുഗ്രഹം.
ഒരിക്കലും പ്രതീക്ഷിച്ചിട്ടില്ല , അയ്യപ്പൻ്റെ ഇച്ഛയാണ് നടക്കുക - ടി വാസുദേവൻ നമ്പൂതിരി പറയുന്നു. പത്താം ക്ലാസ് പഠനത്തിന് ശേഷം കഴിഞ്ഞ 30 വർഷത്തിലേറെയായി പൂജ കർമ്മം ചെയ്യുന്നു. തിരുമംഗലം ഇല്ലത്ത് നാരായണൻ നമ്പൂതിരിയുടെയും ശ്രീദേവി അന്തർജനം ത്തിന്റെയും മകൻ.
ഭാര്യ ശ്രീദേവി (കല്ലാച്ചി ) മക്കൾ - ജയദേവ് ( സൂപ്പർവൈസർ : മൈജി - കസ്റ്റമർ കെയർ ) , ദേവാനന്ദ് ( പ്ലസ് ടു , ഇ എം എസ് ഹയർ സെക്കൻഡറി സ്കൂൾ, പെരുമണ്ണ )
നവംബർ 16 ന് മാളികപ്പുറം മേൽശാന്തിയായി ചുമതലയേൽക്കും " നാളെയോ മറ്റന്നാളോ ശബരിമല ദർശനത്തിന് പോകും , അയ്യപ്പനോടും മാളികപ്പുറത്തമ്മയോടും നേരിട്ട് നന്ദി പറയണം".
#Blessings #Goddess #PalakurambaDevi #MangavTrishalaBhagavathy #First #Reaction #TVasudevanNamboothiri #MalikappuramMelshanti